അമ്പലത്തിലേക്കുള്ള
നടപ്പാതയില്‍
ഒറ്റക്കാലന്‍ യാചകനും
തടിച്ച ഉടലുള്ള ഭണ്ഡാരപ്പെട്ടിയും
കയ്യില്‍ ആകെയുള്ളത്
ഒരു ഒറ്റരൂപാനാണയം.
ദൈവത്തിന് നെയ്യായ്
കത്തുന്ന പന്തത്തിന്‍ ചൂടേറ്റി
ഭിക്ഷുവിന് അന്നമായ്
എരിയുന്ന വയറിന്‍ വിശപ്പാറ്റി
ആര്‍ക്ക് നല്‍കണം?
ആയിരം കൈകള്‍
ചോരക്കൊതിയടങ്ങാത്ത നാവ്
തീക്കണ്ണുകള്‍ ദുര്‍മന്ത്രങ്ങള്‍
ആയുധപ്പുര പടയാളികള്‍
ഹൊ ഭയങ്കരം!
ഒറ്റക്കാല് കൊണ്ട്
ഇവനെന്നെ
എന്ത് ചെയ്യാനാ
ഒരു രൂപ
ഈശ്വരന്.
ചിലപ്പോളൊക്കെ ഭയം കൊണ്ട്. ചിലപ്പോൾ കൈക്കൂലിയായി.
ReplyDeleteജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ തന്നെ..മനോഹരമായി എഴുതിയിരിക്കുന്നു.
ReplyDeleteതടിച്ച ഉടലുള്ള ഭണ്ഡാരപ്പെട്ടിയും
ReplyDelete