Tuesday, November 16, 2010

ഗുരു

ചിത്രം വരയ്ക്കലും
പാട്ടുപാടലും
ഡ്രില്ലും
ചുവപ്പും പച്ചയും
നൂലിനാല്‍
തൂവാലയില്‍
പൂവിനേയും
പൂമ്പാറ്റയേയും
തുന്നിപ്പിടിപ്പിക്കലും
പഠിപ്പിച്ചു
സ്കൂളില്‍വെച്ച്
ഗുരുക്കന്മാര്‍

കവിതയെഴുതുന്നത്
എങ്ങനെയെന്ന് മാത്രം
ആരും പറഞ്ഞില്ല.

ഒടുവില്‍
കീറിപ്പറിഞ്ഞ
ഒരു ഹൃദയമാണ്
വിരലുകള്‍ ചേര്‍ത്തുപിടിച്ച്
ചുടുചോരയില്‍ മുക്കി
തീക്കൊള്ളിയുടെ നെറുകയില്‍
ആദ്യത്തെ വരി
കുറിച്ചുതന്നത്.

5 comments: