ചിത്രം വരയ്ക്കലും
പാട്ടുപാടലും
ഡ്രില്ലും
ചുവപ്പും പച്ചയും
നൂലിനാല്‍
തൂവാലയില്‍
പൂവിനേയും
പൂമ്പാറ്റയേയും
തുന്നിപ്പിടിപ്പിക്കലും
പഠിപ്പിച്ചു
സ്കൂളില്‍വെച്ച്
ഗുരുക്കന്മാര്
കവിതയെഴുതുന്നത്
എങ്ങനെയെന്ന് മാത്രം
ആരും പറഞ്ഞില്ല.
ഒടുവില്‍
കീറിപ്പറിഞ്ഞ
ഒരു ഹൃദയമാണ്
വിരലുകള്‍ ചേര്‍ത്തുപിടിച്ച്
ചുടുചോരയില്‍ മുക്കി
തീക്കൊള്ളിയുടെ നെറുകയില്‍
ആദ്യത്തെ വരി
കുറിച്ചുതന്നത്.
Jinesh.. welcome to web world :)
ReplyDeleteബൂലോകത്തേക്ക് സ്വാഗതം!
ReplyDeleteദീപക്, ചിന്നവീടർ നന്ദി.
ReplyDeleteഇതും ഇഷ്ടമായ്.
ReplyDeletenannayirikkunnu..iniyum ezhuthuka..
ReplyDelete